Friday, June 15, 2012

ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അപേക്ഷകരും ഇത് പരിശോധിച്ച്‌ അഡ്മിഷന്‍ വിവരങ്ങള്‍ അറിയുക. അഡ്മിഷന്‍ ലഭിച്ചിട്ടുള്ള കുട്ടികള്‍ അവര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്ക്കൂളില്‍ നിര്‍ബന്ധമായും ചേരേണ്ടതാണ് അല്ലാത്തപക്ഷം അവരുടെ അവസരം നഷ്ടപ്പെടും.ജൂണ്‍ 19 വൈകിട്ട് നാലുമണിക്ക് മുന്‍പ് ചേര്‍ന്ന് അഡ്മിഷന്‍ ഉറപ്പാക്കുക.

HSS അലോട്ട്മെന്റ്
സൈറ്റിലേക്കു പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

VHSC അലോട്ട്മെന്റ് സൈറ്റിലേക്കു പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Help Desk No. 9447522203
.



Thursday, May 24, 2012

ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അപേക്ഷകരും ഇത് പരിശോധിച്ച്‌ അഡ്മിഷന്‍ വിവരങ്ങള്‍ അറിയുക. ഓപ്ഷനുകള്‍ വേണമെങ്കില്‍ ഇപ്പോള്‍ പുന:ക്രമീകരിക്കാവുന്നതാണ് . അതിനായി അപേക്ഷ സമര്‍പ്പിച്ച സ്കൂളിലെ പ്രിന്‍സിപ്പലിന് അപേക്ഷ എഴുതി നല്‍കണം. ഇത് ജൂണ്‍ 13 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് നല്‍കണം . ട്രയല്‍ അലോട്ട്മെന്റ് സൈറ്റിലേക്കു പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, May 10, 2012

ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനം

ഹയര്‍സെക്കന്ററി പ്രവേശനത്തിന് മെരിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന ഏകജാലക പ്രവേശന സംവിധാനം തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. മുക്കുടം ഗവ: ഹൈസ്കൂളിലെ എംപ്ലോയ്മെന്റ് ആന്‍ഡ്‌ കരിയര്‍ ഗൈഡന്‍സ്‌ സെന്ററും ഐടി ക്ലബ്ബും ചേര്‍ന്ന് ഒരു ഹെല്പ്ഡസ്ക് സംവിധാനം ഒരുക്കിയിട്ടുണ്ട് . Help Desk No. 9447522203. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഏകജാലക പ്രവേശനത്തിന്റെ വെബ്സൈറ്റിലേക്ക് പോകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, April 12, 2012

Thursday, January 26, 2012

ആദരാഞ്ജലികള്‍


സുകുമാര്‍ അഴീക്കോട്

കേരളം കണ്ട, അതുല്യനായ സാഹിത്യകാരന്‍, അഴീക്കോട്ടെ പ്രീയപുത്രന്‍, ടി. കെ സുകുമാരന്‍ 1926 മെയ് 26-ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പൂതപ്പാറയില്‍ നിത്യാനന്ദാലയത്തില്‍ പങ്കാവില്‍ വിദ്വാന്‍ പി. ദാമോദരന്റെയും, കേളോത്ത് തട്ടാരത്ത് മാധവി അമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. ഒന്നാം റാങ്കോടെ മലയാളം എം എയും, സംസ്ക്രതം എം എയും കേരളസര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും നേടി. ചിന്തകന്‍, വാഗ്മി, അധ്യാപകന്‍, വിമര്‍ശകന്‍ എന്നിങ്ങനെ കേരളസാസ്കാരിക മണ്ഡലത്തില്‍ സജീവമായി നിറഞ്ഞു നിന്നിരുന്നു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ 1971- ല്‍ മലയാളവിഭാഗം അധ്യക്ഷനായും 74 മുതല്‍ 78 വരെ പ്രൊവൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986-ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു. അദ്ദേഹം രാഷ്ട്രീയത്തിലും നിത്യവിമര്‍സകനായിരുന്നു. 1965 മുതല്‍ 12 വര്‍ഷത്തോളം സാഹിത്യപരിഷത്തിന്റെ അധ്യക്ഷനായിരുന്ന അഴീക്കോട് കേന്ദ്ര -കേരള സാഹിത്യ അക്കാദമികളിലും പ്രമുഖ പദവികള്‍ വഹിച്ചു.തുടക്കത്തില്‍ എന്തിനെക്കുറിച്ചും അദ്ദേഹം എഴുതിയിരുന്നു. ഉപനിഷത്തുകളെ ആസ്പദമാക്കി അദ്ദേഹം രചിച്ച 'തത്വമസി' ശ്രദ്ധേയമായി. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകള്‍, വയലാര്‍, രാജാജി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ തത്ത്വമസിക്കുലഭിച്ചു.

ആശാന്റെ സീതാകാവ്യം, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്നിവയും അഴീക്കോടിന്റെ ഏറെ പ്രസിദ്ധങ്ങളായ ക്രതികളാണ്. രണ്ടായിരം ലേഖനങ്ങള്‍ക്കു പുറമേ പതിനായിരത്തോളം പ്രഭാഷണങ്ങളും നടത്തി.

ആശാന്റെ സീതാകാവ്യം തന്നിലെ എഴുത്തുകാരന്റെ ആദ്യ കാല്‍വെപ്പായിരുന്നു എന്ന് അഴീക്കോട് വിലയിരുത്തുന്നു.ആദിമ കവിയുടെ വയലില്‍ ആ ഋഷി കൃഷി ചെയ്യാതെ വിട്ട നിലത്ത് വിത്തിറക്കിയതിന്റെ സമൃദ്ധമായ വിളവാണ് 'ചിന്താവിഷ്ടയായ സീത'-എന്നും കവി പറയുകയുണ്ടായി.

പക്ഷങ്ങള്‍ക്കുമപ്പുറം ഹൃദയത്തിന്റെ പക്ഷം സ്വീകരിക്കുകയും വാക്കുകള്‍ക്ക് സത്യത്തിന്റെ ശക്തി പകരുകയും ചെയ്ത സാഗരഗര്‍ജനത്തിന്റ ഉടമ എന്നു വിശേഷിപ്പിക്കാവുന്ന, കേരള സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ കത്തിജ്വലിച്ച, ആ നെയ്‍ത്തിരി 2012ജനുവരി 24-ന് കേരളക്കരയാകെ ദുഃഖസാഖരത്തിലാക്കികൊണ്ട് അണഞ്ഞു.

-ഗീതു ഹരിലാല്‍


Wednesday, January 4, 2012

ഇടുക്കി റവന്യു ജില്ലാ കലോത്സവം റിസള്‍ട്ട്‌ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക